Reading Problems? see Enabling Malayalam

Seminar on Malayalam Language and Technology - Report

Malayalam Computing സംരംഭത്തില്‍ നിന്ന്

മലയാളഭാഷയും സാങ്കേതിക വിദ്യയും -സെമിനാര്‍

ഈ മാറുന്ന കാലഘട്ടത്തില്‍ ഭാഷയുടെ അനുകരണങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മലയാളവും ഇംഗ്ലീഷും സമ്മിശ്രമായുള്ള ഒരു പുതിയ കമ്പ്യൂട്ടര്‍ ഭാഷയാണ് വേണ്ടത് . അതാണ് പുതിയ തലമുറ ആഗ്രഹിക്കുന്നതും പിന്‍തുടരുന്നതും. പൂര്‍ണ്ണമായും മലയാളീകരിക്കാതെ ,സംശയമുണ്ടാക്കാത്ത രീതിയില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ ഭാഷയില്‍ ആവശ്യമെന്നു തോന്നുന്നതിനു മാത്രം പരിഭാഷ നല്‍കുക. കേരള സര്‍വ്വകലാശാല ബയോ ഇന്‍ഫര്‍മാറ്റിക്സ് മേധാവി ഡോ: അച്ച്യുത് ശങ്കര്‍ എസ്. നായര്‍ പറഞ്ഞു മലയാളഭാഷാവാരാഘോഷത്തോടനുബന്ധിച്ച് വിവര സാങ്കേതിക വകുപ്പും വിവരപൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളഭാഷയും സാങ്കേതികവിദ്യയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റേറ്റ് ഐ.റ്റി. മിഷന്‍ , സ്പേസ്, അക്ഷയ എന്നിവയുടെ സംയുക്ത സംരംഭമായ "മലയാളം കമ്പ്യൂട്ടിംഗ് " പദ്ധതി കൂടുതല്‍ വിപുലമാവട്ടെ എന്നും സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരം വര്‍ദ്ധിച്ച് മലയാള ഭാഷാപഠനം സുഗമമാകട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

മലയാളിക്ക് മൗലിക ചിന്ത ഉണ്ടായിരിക്കണമെന്നും നമ്മുടെ നാട്ടിലെങ്കിലും മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും കവിയും എഴുത്തുകാരനുമായ പ്രൊഫ: ഡി. വിനയചന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ്​ക്ല​ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് പി.കെ ലാല്‍ സ്വാഗതവും വിവര സാങ്കേതിക വകുപ്പ് ഡയറക്ടര്‍ ഡോ: അജയകുമാര്‍ ഐ.എ.എസ് ആമുഖ പ്രസംഗവും അക്ഷയ ഡയറക്ടര്‍ സി.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ കെ.ജി.ജോര്‍ജ്ജ്, വെബ്​ലോകം എഡിറ്റര്‍ ശശി മോഹന്‍ എന്നിവര്‍ സംസാരിച്ചു.

"http://malayalam.kerala.gov.in/index.php/Seminar_on_Malayalam_Language_and_Technology_-_Report" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍